Monday 29 August 2011

പുഴ പാടുകയാണ് ............അതോ വിതുമ്പുകയോ........?


ഉണ്ടായിരുന്നെനിക്കും ഒരു യൗവനം...
കരയുടെ മാറിനെ കുളിരണിയിച്ച്  നേര്‍ത്ത മൂളിപ്പാട്ടുമായ് ....
നില്‍ക്കാനാവില്ലെനിക്ക് പോണം കാതങ്ങളോളമെന്നു ചൊന്ന്‍..
ധൃതിയില്‍ സ്വപ്‌നങ്ങള്‍ വിരിയും താഴ്വാരങ്ങളിലൂടെ 
കാടുകള്‍ താണ്ടി മലകള്‍ താണ്ടി പാഞ്ഞ സുവര്‍ണ്ണകാലം 
തീരങ്ങളില്‍ നിന്ന് കൈതയോലകള്‍ തമ്മിലസൂയയാല്‍ 
എന്നെ നോക്കി അടക്കം ചൊല്ലിയ കാലം ...........
                      ഇന്നീ ലോകരുടെ മനസ് പോല്‍ നിറഞ്ഞ മാലിന്യത്താ ലൊഴുക്കു നിലച്ച്....
                      അന്ത്യ ശ്വാസത്തിനായ്  പിടയുന്നു  ഞാനുമെന്‍ സോദരരെ കണക്കെ ....
                     എന്നിലെ ജീര്‍ണ്ണത കൊത്തി പെറുക്കിയ പരല്‍ മീനുകള്‍ 
                      ഇന്നെന്നെ വിട്ടകന്നിരിക്കുന്നു ....
                     എന്നിലെ തെളി നീരില്‍ തപസിനായെത്തിയിരുന്ന....
                     കൊക്കുകളിന്നെന്നെ വെറുപ്പാല്‍ നോക്കിടുന്നു ..
                     അറിയില്ല ! ഇന്നീ യാത്രയില്‍ വഴി മുട്ടുന്നതേതൊരു നിമിഷത്തില്‍ ........
                     നിങ്ങള്‍ നോക്കി നില്‍ക്കെ വറ്റി വരളുമെന്‍ ജീവ രക്തം ....

                     
               
ഒരിക്കല്‍ ചരിത്ര താളിലെന്‍ ചിത്രം കണ്ടു കുഞ്ഞു മക്കള്‍ ചോദിച്ചിടുമ്പോള്‍ 
"മകനെ,ഇതാണ് നമുക്കായ് തന്‍ ജീവ രക്തം മുഴുവന്‍ 
ദാനമായ്‌ തന്നു, തന്നന്ത്യത്തില്‍ ഒരിറ്റു കുടിനീരിനായ് 
കേണ് ജീവനറ്റ പുഴയെന്നു "ചരിത്രം ചൊല്ലിടും !

Tuesday 23 August 2011

വാര്‍ധക്യം -"വീണ്ടുമൊരു ബാല്യം "

വാര്‍ധക്യം രണ്ടാം ബാല്യമാണെന്നാരോ ചൊന്നതോര്‍ക്കുന്നു....
ജീവിത പന്ഥാവില്‍ വാര്‍ധക്യം ശൈശവം കണക്കെ പിച്ച വെച്ചിടുന്നു ....
ഇന്നത്തെ സുഖങ്ങളില്‍ നാമിന്നലെകളെയും നാളെകളെയും മറന്നിടുന്നുവോ....
ഓമനക്കുഞ്ഞിനെ തോളത്തു വയ്കുവാന്‍ മുത്തശ്ശനും....
ഉമ്മറപ്പടിയില്‍ നാമം ചൊല്ലുവാന്‍ ...
ഉറക്കം വരാത്ത രാവുകളില്‍ മെല്ലെ കഥകളോതുവാന്‍  മുത്തശ്ശിയും ഇന്നെവിടെ ...?
ഉണ്ണാതെ ഉറങ്ങാതെ അസ്തമയ സൂര്യനെ കണക്കെ സ്വയമുരുകി ..
മക്കള്‍ക്കായ്‌ പുതു പാത തെളിച്ചവര്‍ , വെളിച്ചം പകര്‍ന്നവര്‍....
ഉപയോഗശൂന്യമായതെന്തും തെരുവിലേക്കെറിയും പുതു സംസ്കാരത്താല്‍..
ഹൃദയം തച്ചുടയ്ക്കപ്പെട്ട് ഇനിയെന്തെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ....
കൂണുകള്‍ കണക്കെ മുളച്ചു പൊന്തും വൃദ്ധ സദനങ്ങള്‍ വിളിച്ചു ചൊല്ലുന്നു ...
മകനെ, നിനക്ക് വേണ്ടിയും നിന്‍ മക്കളാല്‍ തുറന്നിടും
കാലമീ വാതില്‍ നിശ്ചയം !

Monday 22 August 2011

താളം


താളം 

ശാരികപൈതലേനിന്‍ കൊഞ്ചലന്നൊരു 
പ്രണയഗീതമായണഞ്ഞു കാതില്‍.............. 
എന്നിലെ പ്രണയമാം നര്‍ത്തകി തന്‍ 
പദം ഇളകിയാടിയതിന്‍ താളമോടെ 
പൊട്ടിയടര്‍ന്നോരെന്‍ ചിലങ്ക തന്‍ 
മുത്തെടുത്താദ്യമായ് നീട്ടി നീ മുന്നില്‍ വന്നു .......... 
പിന്നെയെന്‍ ചിലങ്ക തന്‍ താളമെന്നും 
നിന്റെയീണങ്ങള്‍ക്കൊപ്പമായിരുന്നു 
നാട്യ ശാസ്ത്രത്തിന്റെ ചേലൊത്ത ചോടുകള്‍ 
ആടിത്തിമിര്‍ത്തു നാം ആസ്വദിച്ചു .......... 
പിന്നെയെപ്പോഴോ വിധിയുടെ സംഹാര 
താണ്ഡവംനമ്മെയടര്‍ത്തി മാറ്റി. 
ഇന്നുമാശാരികപൈതലെന്‍ 
ചില്ലു ജാലകത്തിന്മേലിരുന്നു പാടും............ 
അടി തെറ്റി വീണോരെന്‍മനസും ശരീരവും 
അനുവദിക്കുന്നീല ചോടുവയ്ക്കാന്‍ ...

ഒരു രസതന്ത്ര കവിത


ഒരു രസതന്ത്ര കവിത  

നൈട്രസ് ഒക്സൈഡെന്നെ ചിരിപ്പിച്ചു...... 
ഗ്ലിസെരിന്‍ എന്നെ കരയിച്ചു ....... 
ഫീനോള്‍ എന്നെ പൊള്ളിച്ചു ...... 
കറിയുപ്പ് എന്നെ രുചിപ്പിച്ചു ...... 
ആല്‍ക്കഹോള്‍ എന്നെ മദിപ്പിച്ചു...... 
വാട്ടര്‍ എന്നെ കുളിപ്പിച്ചു........ 
കെമിസ്ട്രി എന്നെ ഭ്രാന്തനാക്കി ............ 
സയനൈഡ് എന്റെ പണി തീര്‍ത്തു !!!

മറയുന്ന നന്മ


മറയുന്ന നന്മ 

തെളിഞ്ഞു നിന്നൊരു നന്മതന്‍ 
വിളക്കെപ്പോഴോ കരിന്തിരി കത്തി . 
ജീവിത പാച്ചിലില്‍ അതാരുമറിഞ്ഞില്ല..... 
കേട്ടില്ലയോ പുതു വാര്‍ത്തകള്‍ ഒന്നുമേ ..... 
എങ്ങും സ്ത്രീത്വത്തിനു വില പേശിടുന്നു........ 
പിഞ്ചു ജീവനെ ചിതയിലെരിക്കുന്നു .... 
അമ്മ മകനെയറിയുന്നീല....മകനമ്മയെയും.... 
എത്രയോ കബന്ധങ്ങള്‍ ഈ മണ്ണില്‍ അലിയുന്നു ....... 
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തന്‍ ചേരിപോരാല്‍. 
വൈരത്തിന്‍ വിഷ വിത്തെങ്ങും വിതയ്കുന്നു ..... 
പാപത്താല്‍ അന്ധരാം മത ഭ്രാന്തന്മാര്‍. 
അരുതരുതഹിംസയെന്നോതിയ ബുദ്ധന്റെ 
മണ്ണിലിന്നിതാ ഹിംസ തന്‍ സംഹാര താണ്ഡവം. 
വിഗ്രഹാരാധന അരുതെന്നരുളിയ........ 
ഗുരുവിനെത്തന്നെയും പ്രതിഷ്ഠയാക്കി . 
തിന്മ തന്‍ ജ്വാലയില്‍ വെന്തെരിഞ്ഞീടുന്നു... 
                                                              നന്മയില്‍ വിടരും പൂക്കള്‍ പോലും ... 
                                                              കാത്തിടേണം നാം മാനസത്തില്‍ 
                                                              നന്മതന്‍ കണങ്ങള്‍ സോദരര്‍ക്കായ്‌................

സൗഹൃദ കാവ്യം


സൗഹൃദ കാവ്യം  














ഋതുക്കളുടെ ചില്ലയില്‍ വീണ്ടും വസന്തം ചേക്കെറിടുമ്പോള്‍... 
ഏതോ ജന്മ പുണ്യം പോലെ കാലമെനിക്ക് നല്‍കിയ 
വാടാത്ത പൊഴിയാത്ത സൗഹൃദത്തിന്‍ കുഞ്ഞുപൂക്കള്‍ 
എങ്ങും സുഗന്ധം പരത്തുന്നു.... 
പിന്നതില്‍ ഓര്‍മ്മകള്‍ തളിര്‍ത്തിടുന്നു... 
പാടിതീര്‍ക്കാനാവാത്തോരാ കറയറ്റ സൗഹൃദ കാവ്യം 
നനവോലും വാക്കുകളില്‍ പകര്‍ത്തിടുമ്പോള്‍.. 
അറിയില്ലെനിക്കേതും വിരഹം കണ്ണീരായ് പൊഴിയുന്നു .......

വിട പറഞ്ഞകലുവാന്‍ ...............


വിട പറഞ്ഞകലുവാന്‍ ............... 

മഞ്ഞു പോല്‍ പെയ്യുമെന്നോര്‍മകള്‍ക്കുള്ളില്‍ 
ഇന്നും തെളിയുന്നു സഖീ നിന്‍ മുഖം 
ഈ മണ്ണിലലിഞ്ഞു ചേര്‍ന്നപ്പോള്‍ 
നിന്‍ ഹൃദയം വിതുമ്പിയോ നീയെന്നെ ഓര്‍ത്തുവോ.... 
നിലാവിന്‍ നിറമുള്ള നിശാപുഷ്പമേ .. 
നിറയുന്ന നിന്‍ മിഴി ചൊല്ലിയ നേരുകള്‍ 
മുന്‍പേ അറിഞ്ഞീല ഞാന്‍ ... 
ഉരുകുമെന്നുള്ളം പഴിക്കുന്നു നിയതിയെ .... 
വിട പറഞ്ഞകലുവാന്‍ കഴിയില്ലെന്നാകിലും.... 
പോവുകെന്നോമലെ പ്രാണന്റെ നാളമേ .... 
നിനക്കിനി മറക്കുവാനൊന്നുമില്ല..... 
ഓര്‍മിക്കുവാനും...ഓര്‍മിക്കുവാനും........